വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Friday, January 13, 2012

AD 595 നബി (സ്വ) വീണ്ടും ശാമിലേക്ക്

ഖുറൈഷികള്‍ക്കും അറബികള്‍ക്കുമിടയില്‍ നബി (സ്വ) തങ്ങള്‍ വിശ്വസ്തനും  സല്സ്വഭാവിയുമായി അറിയപ്പെടാന്‍ തുടങ്ങി.അറബികള്‍ നബി  (സ്വ) യെ അല്‍ അമീന്‍ എന്ന് വിളിച്ചു തുടങ്ങി.സമകാലികരേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനും നബി (സ്വ) ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു.അല്‍ അമീന്‍ അറബികള്‍ക്കിടയില്‍ സ്വീകാര്യനാവാന്‍ അതും ആക്കം കൂട്ടി.   സമകാലികരോടൊപ്പം കൂട്ട് കൂടാനോ കളിചിരികളില്‍ പങ്കെടുക്കാനോ നബി (സ്വ) താല്പര്യം കാട്ടിയില്ല. പില്‍കാലത്ത് നബി (സ്വ) യുടെ മുഖ്യ ശത്രുവായി മാറിയ അബൂ ജഹല്‍ പോലും നബിയെ വിശ്വസ്തന്‍ ' അല്‍ അമീന്‍' എന്ന് വിളിച്ചു പോന്നു. ഖുറൈശികള്‍ക്കിടയില്‍ സുസമ്മതനായിതീര്‍ന്ന നബിയെ അവര്‍ അമാനത് സ്വത്തുകള്‍ ഏല്‍പ്പിക്കുകയും അവരുടെ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സമീപിക്കുകയും ചെയ്തിരുന്നു........

വല്ല്യുപ്പ ചരിത്ര സംഭവങ്ങളിലേക്ക് മെല്ലെ കടന്നു കയറുകയാണ്.  ഹിഷാമിന്റെ അമ്മായി ഫസീലയും കുട്ടികളും വിരുന്നു വന്ന ദിവസമാണ്. ഇന്ന് നസ്വീഹും അബ്ദുല്‍ മുഹ്സിനും കൂടിയുണ്ട് കഥ കേള്‍ക്കാന്‍ ഉപ്പാപയുടെ മടിയില്‍ ഇന്ന് മുഹ്സിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നസീഹിന്റെ തോളില്‍ കയ്യിട്ടു ഹിഷമും നസ്വീഹും ഒരു കസേരയില്‍ കയറിയിരുന്നു. ഇടയ്ക്കു മുഹ്സിന്‍ ഉപ്പാപ്പയുടെ താടിയില്‍ പിടിച്ചു വലിച്ചപ്പോള്‍ ഉപ്പാപ്പ ചെറുതായി ഒന്ന് ചിരിച്ചു.
"ഉപ്പാപ്പാ പറ, ന്നിട്ട്?"- ഇന്ന് നസ്വീഹിനാണ് ദ്ര്യിതി. ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങി. 

മക്കയില്‍ അറിയപ്പെട്ട വ്യാപാരിയായിരുന്നു ഖദീജ (റ). അവര്‍ ആളുകളെ വാടകക്കെടുത്തു അവരുടെ കയ്യില്‍ കച്ചവടത്തിന്നായി സാധനഗ്നല്‍ കൊടുത്തയക്കുക പതിവായിരുന്നു. മക്കയിലെ വലിയ സമ്പന്ന ഗോത്രമായ സഅദ് ഗോത്രത്തില്‍ ജനിച്ചതും മഖ്സൂം ഗോത്രതിലേക്ക് രണ്ടു തവണ കല്യാണം കഴിച്ചയച്ചതും കാരണം അവര്‍ കണക്കില്ലാത്ത സ്വത്തിനു ഉടമയായി തീര്‍ന്നു.
സാമ്പത്തികമായി വളരെ താഴ്ന്ന സ്ഥിതിയായിരുന്നു അബൂ ത്വാലിബിന്റെത്. ഇക്കാരണത്താല്‍ തന്നെ ആട് മേക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഒരു തൊഴിലിലേക്ക് സഹോദര പുത്രനായ മുഹമ്മദ്‌ (സ്വ) യെ പറഞ്ഞയക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 
അക്കാലത്ത് ഖദീജ (റ) ഒരു കച്ചവട സംഘത്തെ ശാമിലേക്ക് അയക്കാന്‍ തയ്യാറെടുക്കുന്നതായി അദ്ദേഹം അറിയാനിടയായി. 
മുഹമ്മദ്‌ നബി (സ്വ) യുടെ അടുത്ത് വന്ന അബൂ ത്വാലിബ്‌ പറഞ്ഞു. " മകനെ, ഞാനൊരു ദരിദ്രനാണ്. കാലം നമുക്കെതിരും. ഖദീജ (റ) ശാമിലേക്ക് കച്ചവടത്തിന് ആളെ അയക്കാന്‍ ഒരുങ്ങുന്നു എന്ന് ഞാന്‍ അറിയുന്നു. രണ്ടൊട്ടകമാണ് പ്രതിഫലം പറയുന്നത്. ഞാന്‍ അവരുമായി സംസാരിക്കട്ടെയോ?"
" എല്ലാം അങ്ങയുടെ ഇഷ്ടം പോലെ"- വളരെ ശാന്തതയോടെ നബി (സ്വ) പ്രതിവചിച്ചു. 
"ഖദീജാ നിന്റെ വ്യാപാരത്തിന് മുഹമ്മദിനെ (സ്വ) ഞാന്‍ ഏര്‍പ്പാടാക്കി തരാം. രണ്ടു ഒട്ടകമാണ് നിങ്ങള്‍ പ്രതിഫലം പറഞ്ഞതെന്ന് കേട്ടു. പക്ഷെ, മുഹമ്മദിന് നാലൊട്ടകമെങ്കിലും തരണം"- അബൂ ത്വാലിബ്‌ ഖദീജ (റ) അടുക്കല്‍ വന്നു സംസാരിച്ചു. 
"നിങ്ങള്‍ നിങ്ങളുടെ ഒരകന്ന കൊള്ളരുതാതവന് വേണ്ടിയാണ് ഈ പറഞ്ഞതെങ്കിലും ഞാന്‍ സമ്മതിക്കുമായിരുന്നു. നിങ്ങളുടെ ഒരടുത്ത ബന്ധുവിന് വേണ്ടിയാകുമ്പോ പിന്നെ പ്രശ്നമെന്ത്? " - ഖദീജ (റ) ബീവിയുടെ അബൂ ത്വാലിബിനോടുള്ള ബഹുമാനവും വിശ്വാസവും മുഹമ്മദ്‌ നബി (സ്വ) യെ കച്ചവടക്കാരനായി കിട്ടിയതിലുള്ള സന്തോഷവും ആ വാക്കുകളില്‍ കാണാമായിരുന്നു. 
"ഇത് അല്ലാഹു നിനക്ക് നല്‍കിയ അനുഗ്രഹമാണ്" -നബിയുടെ തോളില്‍ തലോടുമ്പോള്‍ അബൂ ത്വാലിബിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 
ഖദീജ (റ) യുടെ അടിമ മൈസരയായിരുന്നു നബി (സ്വ) യുടെ സഹായി. കച്ചവട സാധനങ്ങളുമായി അവര്‍ ശാം ലക്ഷ്യമാക്കി നീങ്ങി. വാദില്‍ ഖുറാ, മദ് യന്‍, സമൂദ്, തുടങ്ങിയ സ്ഥലങ്ങലൂടെ ആ സാര്‍ത്ഥ വാഹക സംഘം ശാം ലക്ഷ്യമാക്കി നടന്നു നീങ്ങി. പിന്നിടുന്ന ഓരോ വഴികളും,  അബൂ ത്വാലിബിനോടൊപ്പം ചെറുപ്പത്തില്‍ ശാമിലേക്ക് വന്നപ്പോഴുണ്ടായ സംഭവങ്ങള്‍ ഒരു പക്ഷെ പ്രവാചകന്‍ (സ്വ) ഓര്‍മ്മിചെടുതിരിക്കണം. 
പരന്നു വിശാലമായി കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയില്‍ ഒട്ടകങ്ങളുടെ കാല്‍ പെരുമാറ്റങ്ങളും സീല്കാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതായി. ഈത്തപ്പനയോലകളില്‍ കുഞ്ഞിളം കാറ്റുകള്‍ രാഗസുധ തീര്‍ത്തു.... ഇളം തെന്നലില്‍ ഈന്തപനയോലകള്‍ നൃത്തം വെച്ചു ....
പ്രവാച്ചകര്‍ക്കൊപ്പം മൈസറും ഒട്ടക കൂട്ടങ്ങല്‍ക്കൊപ്പം ശാം  ലക്ഷ്യമാക്കി പതിയെ പതിയെ നടന്നു നീങ്ങി .....

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment