ഞാന്‍ അതില്‍ (ഹര്ബുല്‍ ഫുജ്ജാര്‍) പങ്കെടുക്കുകയും എളാപ്പമാർക്കൊപ്പം അമ്പെറിയുകയും ചൈതു. ഞാല്‍ ആഗ്രഹിചു പൊവുന്നു, ഞാല്‍ അങ്ങനെ ചൈതിരുന്നില്ലെങ്കിലെന്നു.*(നബി വചനം)
മറ്റേമ്മ കട്ടിലില്‍ നിന്ന് മെല്ലെ എഴുനേറ്റു ഒരു ഭാഗത്ത് ചാരിയിരുന്നു.
"ദാ, മറ്റെമ്മാ മുണ്ട്" -നിലത്തു വീണു കിടന്ന തട്ടമെടുത്തു ഹിഷാം മറ്റെമ്മാക്ക് കൊടുത്തു.
ഉമ്മേം, വല്ല്യുമ്മേം അമ്മായീം ഒക്കെ എവിടെ?"
ഹിഷാമിന്റെ കവിളില്‍ ചെറുതായി ഒന്നു നുള്ളി തട്ടം വാങ്ങുമ്പോള്‍ മറ്റേമ്മ ചോദിച്ചു.
"അവിടെണ്ട്, ആടിനെ പാല് കറകുന്നുണ്ട്"
പറഞ്ഞു തീർന്നതും ഉമ്മയും വല്ല്യുമ്മയും അമ്മായിയും അവിടേക്ക് വന്നു.
"ഉം, ന്താ ഒരു ചര്‍ച്ച?"- അമ്മായി ഹിശാമിനെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തി.
ഉപ്പാപ്പ അവന്റെ കൈ പിടിച്ചു വലിച്ചു മടിയിലേക്ക് കയറ്റി ഇരുത്തി.
"നബി (സ്വ) തങ്ങള്‍ ജാഹിലിയ്യ കാലത്ത് പങ്കെടുത്ത ഏക യുദ്ധമാണ് ഹര്ബുല്‍ ഫുജ്ജാര്‍. അന്ന് നബിക്ക് 15 വയസ്സായിരുന്നു."- ഉപ്പാപ്പ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു.
"അപ്പൊ,ന്താ യുദ്ധത്തിനു കാരണം"- അവന്‍ ഇടയ്ക്കു കയറി ചോദിച്ചപ്പോള്‍ ഉപ്പാപ്പ കഥ മുഴുവന്‍ പറയാമെന്നേറ്റു.
ഖുറൈശികളും ഹവാസിന്‍ ഗോത്രവും തമ്മിലാണ് ഈ യുദ്ധം നടന്നത്. ജാഹിലിയ്യ കാലം മുതല്‍ക്കു തന്നെ യുദ്ധം അനുവദനീയമല്ലാത്ത നാലു മാസങ്ങളില്‍ പെട്ട റജബ് മാസത്തിലാണ് ഈ യുദ്ധം നടക്കുന്നത് . അത് കൊണ്ടാണ് ഇതിനു 'ഹര്ബുല്‍ ഫുജ്ജാര്‍' എന്ന് പേര് വന്നത്.
യുദ്ധത്തിന്റെ കാരണം ഇതാണ്.
പ്രവാചകര്‍ (സ്വ)യുടെ കാലത്ത് ഓരോരോ കാലത്ത് ഓരോരോ സ്ഥലങ്ങളില്‍ വെച്ചായിരുന്നു കച്ചവടം നടന്നിരുന്നത്. മക്കയിലെ ഏറ്റവും പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു അക്കാലത്തു ഉക്കാദ്.ത്വാഇഫിനും മക്കക്കും ഇടയിലുള്ള ഏറ്റവും വലിയ വ്യാപാര കേന്ദ്രം. അറബി സാഹിത്യത്തില്‍ പ്രസിദ്ധമായ ‘മുഅല്ലഖാത്‘ കവിതകള്‍ ആലപിചിരുന്നതും അറബി സാഹിത്യ മത്സരങ്ങള്‍ നടന്നിരുന്നതും ഇവിടെ വെച്ച് തന്നെയായിരുന്നു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടക്കുന്ന ചന്തയായതിനാല്‍ നിര്‍ഭയരായി ആര്‍ക്കും ഇവടെ വന്നു വ്യാപാരവും മറ്റും നടത്താന്‍ കഴിയുമായിരുന്നു. ഇത് ഉക്കാദിനു മറ്റു വ്യാപാര കേന്ദ്രങ്ങളെക്കാള്‍ പ്രസിദ്ധി നേടിക്കൊടുത്തു.
അറബികള്‍ പ്രവാചകര്‍ യുടെ കാലത്തും ഇസ്ലാമിക കാലത്തും പവിത്രവും യുദ്ധം നിഷിദ്ധവുമായ നാലുമാസങ്ങളാണ് റജബ്, ദുല്‍ ഖഅദ്, ദുല്‍ ഹിജ്ജ, മുഹറം എന്നിവ. ഈ മാസങ്ങളില്‍ തന്നെയാണ് ഉക്കാദില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടന്നിരുന്നതും. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും അക്കാലത്തു ഇവിടെ കച്ചവട സംഘങ്ങള്‍ എത്തുക പതിവായിരുന്നു. സമ്പന്നര്‍ അടിമകളെയോ മറ്റു വിശ്വസ്തരെയോ അവരുടെ കച്ചവട വസ്തുക്കള്‍ ഏല്പിച്ചു ഉക്കാദിലെക്കയക്കുമായിരുന്നു.
‘ഹീറ‘യിലെ രാജാവായിരുന്നു ‘നുഅമാന്‍ ബിന്‍ മുന്‍ദിര്‘. എല്ലാവര്‍ഷവും ഉക്കാദിലേക്ക് അദ്ദേഹവും കച്ചവട സംഘത്തെ ഉക്കാദിലേക്ക് അയക്കുമായിരുന്നു. ഹീറയില്‍ നിന്ന് കസ്തൂരി കൊണ്ട്‌വന്നു ഉക്കാദില്‍ വില്‍ക്കുകയും തിരിച്ചു പോവുമ്പോള്‍ യമനിപട്ട്, കയര്‍, തുകല്‍ വസ്ത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ തിരിച്ചു കൊണ്ട്പോവുകയുമാണ് സാധാരണയായി അവര്‍ ചെയ്തിരുന്നത്. പതിവ് പോലെ ആ വര്‍ഷവും ഉക്കാദിലേക്ക് കച്ചവട സംഘത്തെ അയക്കാന്‍ അദ്ദേഹം ഒരുങ്ങി.കച്ചവട സാധനങ്ങളുമായി സംഘം തയ്യാറായി. ഓരോ വര്‍ഷവും ഓരോരുത്തരെ പാട്ടത്തിനെടുത് അവര്‍ വശം ചരക്കു കൊടുത്തയച്ചാണ് അദ്ദേഹം വ്യാപാരം നടത്തിയിരുന്നത്.
‘കിനാന‘ ഗോത്രക്കരയായ ‘ബരാദ് ബിന്‍ ഖൈസ്‘ തന്റെ ഗോത്രമായ കിനാനക്കരികിലൂടെ കച്ചവട സംഘത്തെ മക്കയിലെത്തിക്കാമെന്നേറ്റു. എന്നാല്‍, ‘ഹവാസിന്‍‘ ഗോത്രക്കാരനായ ഉർവതുല്‍ ഹവാസിന്‍ നജദ് വഴി ഹിജാസിലൂടെ സംഘത്തെ മക്കയില്‍ എത്തിക്കാമെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഹവാസിന്‍ ഗോത്രക്കാരനായ ഉര്‍വത്തിനെയാണ് നുഅമാന്‍ കച്ചവട സംഘവുമായി മക്കയിലേക്ക് പുറപ്പെടാന്‍ തിരഞ്ഞെടുത്തത്. ഇത് ബർരാദിനെ ദേഷ്യം പിടിപ്പിച്ചു. ഉര്‍വത്തിനെ അപായപ്പെടുത്താന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
അറബികള്‍ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന മാസമാണ് യുദ്ധം നിഷിദ്ധമായ മാസങ്ങൾ. എത്ര വലിയ സംഘട്ടനങ്ങളായാലും ഈ മാസങ്ങളില്‍ അവരത് നിര്‍ത്തി വെക്കുമായിരുന്നു.
ഉർവത്ത് കച്ചവട സംഘവുമായി നജ്ദ് വഴി മക്കയിലേക്ക് പുറപ്പെട്ടു.
യാത്രക്കിടയില്‍ അവര്‍ 'അവാറാ' എന്ന സ്ഥലത്ത് വെള്ളം കാണുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അവിടെ ഇറങ്ങുകയും ചെയ്തു. ആയുധങ്ങളോ മറ്റു യുദ്ധസാമഗ്രികളോ ഒന്നും തന്നെ അവരുടെ കൈവശം ഉണ്ടായിരുന്നില്ല.
യുദ്ധം നിഷിദ്ധമായ മാസം ആണെന്നൊന്നും വകവെക്കാതെ ബർരാദ് തന്റെ സൈന്യവുമായി ഉര്‍വത്തിനു നേരെ അക്രമം അഴിച്ചു വിട്ടു.
നിരായുധരായിരുന്ന ഉര്‍വത്തിനു പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു. കച്ചവട സാധനങ്ങള്‍ തട്ടിയെടുത്ത അവര്‍ 'ഖൈബര്‍' എന്ന സ്ഥലത്തേക്ക് ഓടിപ്പോവുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തു.
പിന്നീട് ബർരാദ് നേരെ ഹവാസിന്‍ ഗോത്രത്തില്‍ ചെന്ന് ഗോത്ര നേതാവ് ‘ബശാല്‍ ബിന്‍ അബീ ഹാസിനു‘മായി സംസാരിച്ചു, ഉര്‍വത്തിന്റെ രക്തത്തിന് ഖുരൈശികളോട് പകരം ചോദിക്കാന്‍ ബരാദ് അവരെ പ്രേരിപ്പിച്ചു.
ഹവാസിന്‍ ഗോത്രം ഖുരിഷികളെ ആക്രമിക്കാന്‍ കോപ്പ് കൂട്ടി. വിവരം അറിഞ്ഞ ഖുരൈശികള്‍ യുദ്ധ നിരോധിത മേഘലയായ ‘ഹറമിലേ’ക്കു രക്ഷപ്പെടാന്‍ ഒരുങ്ങിയെങ്കിലും ഖുറൈശികൾ അതിനു മുമ്പ് തന്നെ പിടിക്കപ്പെട്ടു.
ഇരു വിഭാഗവും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഖുറൈഷി സൈന്യം പതിയെ പതിയെ പിന്‍വാങ്ങിക്കൊണ്ടിരുന്നു. ഹറമില്‍ പ്രവേശിച്ച ഖുരിഷികളോട്' അടുത്ത വര്‍ഷം ഇതേ മാസം ഇതേ ദിവസം ഇതേ സ്ഥലത്ത് വെച്ച് ഇതിനു പ്രതികാരം ചെയ്യുമെന്നും' അവര്‍ പ്രഖ്യാപിച്ചു.
ഇരു വിഭാഗവും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അടുത്തുള്ള ഗോത്രങ്ങളിലെക്കും ഖബീലകളിലെക്കും ഇരു കൂട്ടരും ദൂതന്മാരെ പറഞ്ഞയച്ചു. പരസ്പരം സന്ധി ചെയ്തും ഉടമ്പടികള്‍ ഉണ്ടാക്കിയും അവര്‍ സൈന്യബലം കൂട്ടി. ആവശ്യമായ യുദ്ധ സാമഗ്രികളും കുതിരകളെയും സംഘടിപ്പിച്ചു.
ഇരു സൈന്യവും മുഖാമുഖം നിന്ന് പോരാടി. ഹര്‍ബ് ബ്നു ഉമയ്യയായിരുന്നു കിനാന ഗോത്രത്തിന്റെ പടത്തലവന്‍. നാലു വര്ഷം നീണ്ടു നിന്ന യുദ്ധത്തില്‍ ഇരു ഭാഗത്ത് നിന്നും നിരവധി ആളുകള്‍ പിടഞ്ഞു വീണു. ഒടുവില്‍ അവര്‍ പരസ്പരം സന്ധി ചെയ്തു യുദ്ധം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വധിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പ്രായശ്ചിത്തവും നല്‍കാന്‍ ധാരണയായി.
ഓരോ ഭാഗത്ത് നിന്നും മരിച്ചവരുടെ എന്ണ്ണമെടുത്ത് കൂടുതല്‍ മരിച്ചവരുടെ ആളുകള്‍ക്ക് പ്രായശ്ചിത്തം നല്‍കാനാണ് തീരുമാനിച്ചത്. അപ്രകാരം ഖുറൈശികള്‍ ഹവാസ്‍ ഗോത്രത്തിനു ഇരുപതു ആളുകളുടെ പ്രായശ്ചിത്തം നല്‍കേണ്ടി വന്നു.
എളാപ്പമാര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുത്ത നബി (സ്വ) തങ്ങള്‍ ശത്രുക്കള്‍ എറിയുന്ന അമ്പുകള്‍ പെറുക്കാന്‍ അവരെ സഹായിച്ചു. യുദ്ധം നടന്ന നാലു വർഷവും നബി (സ്വ) അമ്പ് പെറുക്കൻ സഹായിക്കുക മാത്രമേ ചൈതിട്ടുള്ളൂ.
ഈ ഒരു യുദ്ധത്തിനു ശേഷമാണു 'ഹില്ഫുല്‍ ഫുളൂല്‍' എന്ന ഉടമ്പടി ഉണ്ടാക്കുന്നതും നബി (സ്വ) തങ്ങള്‍ അതില്‍ പങ്കെടുക്കുന്നതും.
ഹിഷാം ഒന്ന് കൂടി ചേര്‍ന്നിരുന്നു. അവന്‍ ഉപ്പാപ്പയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
"അതെന്താ, ഹില്ഫുല്‍ ഫുളുല്‍?"- അവന്‍ ചോദിച്ചു.
"അത് ഉപ്പാപ്പ നാളെ പറഞ്ഞു തരാം"-ഉപ്പാപ്പ കസേരയില്‍ നിഇന്നും മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു. കൂടെ ഹിശാമും.
* ഹദീസിന്റെ സ്വതന്ത്ര വിവർത്തനം. ഇബ്നു ഹാഷിം രചിച്ച ‘സ്വീറത്തുന്നബവി‘യിൽനിന്ന്.
0 അഭിപ്രായങ്ങള്‍:
Post a Comment